Sunday, July 14, 2019

"ഒരു തിരശ്ശീലക്കപ്പുറം നീയുണ്ടായിരുന്നു. അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. കാണാതിരിക്കാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരുപക്ഷേ നേർത്തൊരാ  തിരശ്ശീലയെങ്കിലും വേണമായിരുന്നെനിക്ക്,  നിന്റെ നോട്ടങ്ങൾ എന്നിലേക്കാഴ്ന്നിറങ്ങാതെ ഓടിയൊളിക്കാൻ. 

തായ് വേരറുത്ത തടിപോലെയാണിനി ജീവിതം. അവസാന തുള്ളി രക്തവും വറ്റിപ്പോകും വരെ പിടിച്ചുനിൽക്കണം. പുഴുക്കളും ചിതലും അരിച്ച് നിർജ്ജീവമായി അടിപതറി മണ്ണിൽ വീഴും വരെ. 

എന്തിനായിരുന്നു ഇങ്ങനെ ഒരു ഒളിച്ചോട്ടമെന്ന് നീ ചോദിച്ചു. നിന്നിലേക്കുള്ള ഇഴകളെല്ലാം പൊട്ടിച്ചെറിഞ്ഞൊരു യാത്ര എനിക്കനിവാര്യമായിരുന്നു. ഇല്ലെങ്കിൽ നീ തെറ്റാണെന്ന് ബുദ്ധിയും, ഒരേ ഒരു ശരിയെന്ന് മനസ്സും തർക്കിച്ചു തർക്കിച്ച്  ഭ്രാന്തു പിടിക്കുമായിരുന്നെനിക്ക്. "

No comments:

Post a Comment